2014, മാർച്ച് 12, ബുധനാഴ്‌ച

പിതാജി


ഴിഞ്ഞ അവധിക്കാലത്ത്‌ രണ്ടു സുഹൃത്തുക്കളുടെ മതാപിതാക്കളെ പോയി ,  കാണാന്‍ എനിക്ക് അവസരമുണ്ടായി . വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം കിടപ്പിലായ രണ്ടു പേര്‍ . 
അടുത്ത വരവിനു ആരൊക്കെ ജീവിച്ചിരിപ്പുണ്ടാകും എന്നറിയില്ലല്ലോ . അവര്‍ക്ക് മുന്‍പേ ഒരു  പക്ഷേ ഞാന്‍ ആവും പോവുക . 
വയസ്സും പ്രായവും ഒന്നും നോക്കിയല്ലല്ലോ മരണം പിടികൂടുക .

ഒരു സുഹൃത്തിന്റെ ഉമ്മയെ കാണാനാണ് ആദ്യമായി പോയത് . അവര്‍ എന്നെ കണ്ടപാടെ കരയാന്‍ തുടങ്ങി . ശാരീരികാസ്വാസ്ഥ്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ്   കരയുക തന്നെയാണ് അവര്‍  . 
അവരെ എന്ത് പറഞ്ഞു സമധാനിപ്പിക്കും എന്നറിയാതെ ഞാന്‍ ആകെ വിഷമത്തിലായി  . ഒടുവില്‍ അവരോടു പറഞ്ഞു : ''ഉമ്മ ക്ഷമിക്കിന്‍ . നിങ്ങള്‍ക്ക് ഏതായാലും പടച്ചവന്‍ കാന്‍ര്‍ പോലെയുള്ള വലിയ അസുഖം ഒന്നും തന്നില്ലല്ലോ . ഇത്ര ആയുസ്സും തന്നു . അതിനു പടച്ചോനെ സ്തുതിച്ചോളൂ .

നിങ്ങള്‍  ആ 'മാളുമ്മാന്റെ' കാര്യം ഒന്ന് ആലോചിച്ചു നോക്കിന്‍ ..
മൂന്നു കൊച്ചു കുട്ടികളെ ഇവിടെ  തനിച്ചാക്കി അല്ലെ അവള്‍ പോയത് .
എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചിട്ടാണ് അവിടെ നിന്നിറങ്ങിയത് 
(ആയിടെ കാന്‍ര്‍ മൂലം അകാലത്തില്‍ മരണപ്പെട്ട 
സ്ത്രീയാണ് മാളുമ്മ ) 

മറ്റൊരിക്കല്‍  മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയി  . 
സുഹൃത്തിന്റെ ഉപ്പാക്ക് പ്രായം നൂറിനോട് അടുത്തിരിക്കുന്നു . എന്റെ 'ശുഭ്രം' എന്ന കഥയിലെ കഥാപാത്രം ഇദ്ദേഹമാണ് - ഇദ്ദേഹം ഇന്നില്ല . ദ്ദേഹത്തിന്റെ പരലോക ജീവിതം അല്ലാഹു ശോഭനമാക്കട്ടെ - 

ഒരു വെള്ളിയാഴ്ച ദിവസമാണ് . 
ഞാന്‍  അദ്ദേഹത്തിന്‍റെ റൂമിലേക്ക്‌ കേറിച്ചെല്ലുമ്പോള്‍ കണ്ട കാഴ്ച എന്നെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു . മുന്നില്‍ നാട്ടി നിര്‍ ത്തിയ കണ്ണാടിയില്‍ നോക്കി  പരസഹയമില്ലാതെ അദ്ദേഹം താടി ശരിയാക്കുകയാണ് . ഒരു ചെറുപ്പക്കാരന്റെ വൈദഗ്ദ്യത്തോടെ !
അതല്ല എന്നെ കൂടുത
ല്‍ വിസംയിപ്പിച്ചത് .
ഒരു ഷേവിംഗ് സെറ്റ് ഉപയോഗിച്ച് അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ തല വടിക്കുന്നു . കുറച്ചു മുടിയെ ഉള്ളൂ എങ്കിലും ! 

എല്ലാം കഴിഞ്ഞു കുളിച്ചു വന്നു എന്നോട് സംസാരിച്ചു തുടങ്ങി .
സംസാ ര ത്തിനിടക്ക് പരിഭവത്തിന്റെയോ പരാതിയുടെയോ ജീവിതത്തിലെ വിഷമാവസ്ഥയെ ക്കുരിച്ചോ ഒരു വാക്ക് പോലും അദ്ദേഹം പറഞ്ഞില്ല .

മറിച്ച്   പറഞ്ഞതൊക്കെയും സംതൃപ്തി നിറഞ്ഞ വാക്കുകള്‍.
'ന്നാലും ഇത്തരക്കാലം അല്ലാഹു ഇച്ച് ദീ ര്‍ഘായുസ്സ് തന്നിലേ ന്റെ കുട്ട്യേ .. ഇച്ച് ഇബടെ എല്ലാ സൌകര്യോം ണ്ട് . ആരീം എടങ്ങേറക്കാതെ ഞ്ചെ കാര്യൊക്കെ ച്ച് ഒറ്റക്ക് തന്നെ കജ്ജും . പ്പളും .
കായ്ച്ചക്ക് കൊറച്ച് മങ്ങലുണ്ട് ചെവി കേക്കാന്‍ കൊറച്ചു ഒറക്കനെ പ റേണം ന്നേ ള്ളൂ .ഇതൊക്കെ ണ്ടായിട്ടും ബുദ്ധി ഇല്ലെങ്കി പോയിലെ ? എന്തെക്കാരം കത ?
അതിന്നൊക്കെ പടച്ചോന്‍ ഞമ്മളെ കാത്തിലെ . അതിനൊക്കെ പടച്ചോനെ എത്തര സ്തുതിച്ചാലും മതി ആവൂലാ . അല്‍ഹംദു ലില്ലാഹ് ...
എന്റെ മനസ്സ് നിറഞ്ഞു .
അവിടെ നിന്ന് യാത്ര പറഞ്ഞു പോരുമ്പോള്‍ ഒരു പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍ . അത് ഇന്നും മനസ്സിലുണ്ട് . 
പടച്ചവനേ .. ആയുസ്സ് നീട്ടി തരികയാണെങ്കില്‍ 
ഈ 'പിതാജി'യെ പോലെ
ആക്കണേ .. 
നമ്മുടെ വിഷമങ്ങള്‍ മറ്റൊരാളോട് പറയുമ്പോള്‍ ഒന്നുകില്‍ നാം അവനെ കൂടി വിഷമിപ്പിക്കുന്നു . കേള്‍ക്കുന്നവന്‍ നമ്മുടെ ഗുണ കാംക്ഷി ആണെങ്കില്‍ അവനു വിഷമം ഉണ്ടാകുന്നു . ശത്രു ആണെങ്കിലോ അവനു സന്തോഷവും ഉണ്ടാകുന്നു . 


4 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. അങ്ങനെയാവട്ടെ... പ്രാര്‍ഥിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  2. ചില വചനങ്ങള്‍ മനസ്സിനേകുന്ന കുളിര്!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ചിലര്‍ അങ്ങനെയാണ് ..ആപത് ഘട്ടങ്ങളിലും അനുഗ്രഹങ്ങളെ ഓര്‍ത്ത് സമാധാനം കൊള്ളുന്നവര്‍...

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്